2011, ജനുവരി 29, ശനിയാഴ്‌ച

നയസമീപനം


ബുദ്ധാ
നീ,യുപേക്ഷിച്ചത്
കൊട്ടാരമാകയാൽ
അമ്മ , അച്ഛൻ,ഇണ,കുഞ്ഞെന്ന്
അറുതികെട്ട ദുരിതമോർത്തു
നീറേണ്ടതില്ലാ നിനക്കെന്നു
ഞാനെഴുതി,

എന്റേതു
വെറുംകൈയോടെ
അപ്പൻ മരിച്ചകുടിലും
ഉന്മാദത്തിൽനിന്നും മടങ്ങാത്തൊരമ്മയും
പുറത്തിറങ്ങനേ നടുങ്ങുന്ന പെങ്ങളും
ആകയാൽ
ആത്മഹത്യയ്ക്കുള്ള സ്വാതന്ത്ര്യവും
എനിക്കില്ലെന്നു പറയാൻ

കഥ മാറിടുന്നു
ഇന്നു നോക്കുമ്പോൾ
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നു
കിനാവിന്റെ ചിറകിൽ
ഭയത്തിന്റെ ആഴമാണെന്നു
മറ്റൊരു കുറിപ്പു ഞാൻ
ബുദ്ധാ.

1 അഭിപ്രായം: